ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
ഇസ്‌ലാം എന്ന പ്രയോഗത്തിന് അതിന്റെ
മൂലകപദാര്‍ഥത്തെ പരിഗണിച്ച് നാനാര്‍ഥങ്ങളു്. ആരോഗ്യം, പിന്‍വാങ്ങല്‍, സമര്‍പ്പണം,
കറകളഞ്ഞത്, അനാവശ്യവും നീചവും ഒഴിവാക്കിയത്, സന്ധിയാവല്‍, രക്ഷ തുടങ്ങിയ അര്‍ഥങ്ങള്‍
ഉള്‍ക്കൊള്ളുന്ന മൂലകപദാര്‍ഥത്തില്‍ നിന്നാണ് ഇസ്‌ലാം രൂപപ്പെട്ടത്. ഉപരിസൂചിത അര്‍ഥങ്ങളുടെയെല്ലാം
വിശാലമായ മേഖലകളിലൂടെ ഇസ്‌ലാം വ്യാപിച്ചതായി കാണാം.
മനുഷ്യോത്പത്തി മുതല്‍ ഇന്നോളം ഓരോ കാലഘട്ടത്തിനും അനുയോജ്യവും
പ്രായോഗികവുമായ നിയമ-തത്വ സംഹിതകള്‍ സൃഷ്ടിനാഥന്‍ അതാത് കാലത്തെ ജനങ്ങള്‍ക്ക് നല്‍കിയിട്ടു്.
മനുഷ്യ പിതാവും പ്രഥമ നബിയുമായ ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി
(സ്വ) വരെയുള്ള രു ലക്ഷത്തിലധികം വരുന്ന പ്രവാചക ശ്ര്യംഖലയിലൂടെയാണ് അല്ലാഹു ഇത്
സൃഷ്ടികളിലെത്തിച്ചത്. നാല് ഗ്രന്ഥങ്ങളും നൂറ് ഏടുകളും അതിനു വേി ഇറക്കിയിട്ടു്.
ഇവകളിലുള്ളതിന്റെ വിശദീകരണവും സന്ദര്‍ഭോചിതമായ മറ്റു വിവരങ്ങളും റബ്ബിന്റെ നിര്‍ദ്ദേശ
പ്രകാരം നബിമാര്‍ സമൂഹങ്ങള്‍ക്ക് പഠിപ്പിച്ചിട്ടുണ്ട്.
അന്ത്യപ്രവാചകന്‍ ഇപ്രകാരം നല്‍കിയ വിവരങ്ങളും
അംഗീകാരങ്ങളുമെല്ലാം ഹദീസ് എന്ന പേരിലറിയപ്പെടുന്നു. പൂര്‍വ്വ നബിമാര്‍ക്ക് നല്‍കപ്പെട്ട
ഗ്രന്ഥങ്ങളും ഏടുകളും സാന്ദര്‍ഭികവും അവസരോചിതവുമാകയാല്‍ അതിന്റെ ഉപയോഗകാലം
കൂടുതല്‍ നിലനില്‍ക്കുന്നില്ല. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ) സര്‍വ്വകാലികവും
സമ്പൂര്‍ണ്ണവും സമഗ്രവുമായ ആശയം – അഥവാ ഇസ്‌ലാം – ദൈവീക നിര്‍ദ്ദേശ പ്രകാരം വിശുദ്ധ ഖുര്‍ആനിലൂടെയും
തിരുസുന്നത്തുകളിലൂടെയും ജനങ്ങളിലെത്തിച്ചു. അതോടെ താല്‍ക്കാലികവും ക്ഷണിക
വുമായിരുന്ന പൂര്‍വ്വ നിയമങ്ങള്‍ക്ക് പ്രസക്തിയില്ലാതായി. പൂര്‍വ്വ നിയമ
തത്വസംഹിതകള്‍ ദൈവീക മതത്തിന്റെ ഭാഗവും ആദരണീയവുമാണെന്നതില്‍ തര്‍ക്കമില്ല. അവകള്‍
സമ്പൂര്‍ണമല്ലാത്ത കാരണത്താല്‍ ഇസ്‌ലാം എന്ന പ്രയോഗത്തില്‍ പണ്ഢിതന്മാര്‍ അവകളെ
ഉള്‍ക്കൊള്ളിച്ചിട്ടില്ല. ചുരുക്കത്തില്‍ മുഹമ്മദ് നബി (സ്വ) യിലൂടെ വന്ന സമ്പൂര്‍ണ്ണ
ആശയാദര്‍ശങ്ങള്‍ക്കേ ഇസ്‌ലാം എന്നു പറയാനാവൂ എന്നും ഇലാഹീ മതം മനുഷ്യോ ത്പത്തിയോളം
പഴക്കമുള്ളതാണെന്നും ബോധ്യപ്പെട്ടു. ഒരു ടെന്റ് കെട്ടി ജീവിതം തുടങ്ങിയ ഒരു
കുടുംബത്തിലുള്ളവര്‍ പിന്നീടത് ഓലഷെഡ്ഡാക്കി, കാലം പിന്നിട്ടപ്പോള്‍ ഒരു ചെറിയ
തറയില്‍ ഓല മേഞ്ഞതും പിന്നീടത് അല്‍പം കൂടി ഈടുറ്റ നിലയില്‍ ചുമര്‍ വെച്ച് ഓടു
മേഞ്ഞതുമായ വീടുമുാക്കി. അവസാനമായി ഒരു കാലത്തും പുനര്‍നിര്‍മ്മാണമാവശ്യ മില്ലാത്ത
നിലയില്‍ മുന്തിയയിനം വസ്തുക്കളുപയോഗിച്ച് എല്ലാ നിലയിലും മാറ്റത്തിന് വിധേയമായ
സൗധം നിര്‍മ്മിച്ചു. ഒരേ സ്ഥലത്ത് വിവിധ ഘട്ടങ്ങളിലായി ഇത്രയും മാറ്റങ്ങള്‍ക്ക്
വിധേയമായെങ്കിലും സ്ഥലത്തിനോ തറവാടിനോ മാറ്റം വരുന്നില്ല. ഇപ്രകാരം ഏക ഇലാഹീ
വിശ്വാസത്തിലൂടെ വിശ്വാസ കാര്യങ്ങളില്‍ ഒരേ ദിശയിലൂടെയും കര്‍മ്മമണ്ഡലങ്ങളില്‍
കാലാന്തര മാറ്റങ്ങള്‍ക്ക് വിധേയവുമായി സമ്പൂര്‍ണതയിലെത്തിച്ചേര്‍ന്ന ഒരു കുടുംബത്തിലെ
കണികകളാണ് മുസ്‌ലിംകള്‍. ഇസ്‌ലാം മതം ദൈവീകമല്ലെന്നും അതിന്റെ സ്ഥാപകന്‍ മുഹമ്മദ്
നബി (സ്വ) യാണെന്നും അതിന് പൗരാണികതക്ക് അവകാശമില്ലെന്നുമൊക്കെയുള്ള അല്‍പജ്ഞാനികളുടെ
ജല്‍പനം ശരിയല്ലെന്ന് ബോധ്യപ്പെടാനാണ് താരതമ്യം മുഖേന ഇത്രയും വിശദീകരിച്ചത്.
സമ്പൂര്‍ണവും സര്‍വ്വകാലികവുമായി ഇസ്‌ലാമിനെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍
അതിന്റെ ആധികാരികതയും യാഥാര്‍ഥ്യവും കൂടുതല്‍ വിശദീകരണമര്‍ഹിക്കുന്നു്. ഖുര്‍ആന്‍
ഉണര്‍ ത്തുന്നു. ”ഇന്ന് നിങ്ങള്‍ക്ക്
നിങ്ങളുടെ മതത്തെ ഞാന്‍ സമ്പൂര്‍ണമാക്കി. എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ തൃപ്തിപ്പെടുകയും
ചെയ്തു” (വി: ഖു: 5/3). ഇതിന്റെ
വിശദീകരണത്തില്‍ ഇമാം റാസി (റ) ഇപ്രകാരം രേഖപ്പെടുത്തി. ലോകാദ്യം മുതല്‍ ഓരോ
ഘട്ടത്തിലും അന്നുള്ള നിയമം പ്രായോഗികമല്ലെന്ന് അല്ലാഹുവിനറിയാം. അന്ന്
സ്ഥിരപ്പെട്ടത് ദുര്‍ബലമാക്കപ്പെടുകയും പിന്നീട് പുതിയവ വരികയും ചെയ്തിട്ടു്.
അന്ത്യ പ്രവാചക നിയോഗത്തോ ടെ ഒരു സമ്പൂര്‍ണ വ്യവസ്ഥിതി അല്ലാഹു ഇറക്കുകയും
അന്ത്യനാള്‍ വരെ അത് ശേഷിപ്പിച്ചുകൊ് വിധി നിര്‍ണയിക്കുകയും ചെയ്തു. അഥവാ
നിയമങ്ങള്‍ അതാത് കാലത്ത് പൂര്‍ ണത നേടിയത് തന്നെ. മുഹമ്മദ് നബി (സ്വ) യിലൂടെ വന്ന
നിയമം അന്ത്യനാള്‍ വരെയും പൂര്‍ണത നേടിയതും. മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാം ഖുര്‍ആന്‍ അവതരിപ്പിച്ചു.
(ഭേദഗതികളും ഏറ്റക്കുറച്ചിലുകളും വന്നുചേരലില്‍ നിന്ന്) അതിനെ നാം തന്നെ
സംരക്ഷിക്കുന്നതാണ്” (വി: ഖു: 15/9).
പ്രസ്തുത സംരക്ഷണം അന്ത്യപ്രവാചകര്‍ കൊുവന്ന ഖുര്‍ആനില്‍ നിന്നും അതനുസരിച്ചുള്ള
ഇസ്‌ലാമിക ശരീഅത്തിനും മാത്രം ബാധകമാണെന്നത് ഖുര്‍ആന്‍ തന്നെ പറയുന്നു. ”തീര്‍ച്ചയായും സന്മാര്‍ഗവും പ്രകാശവുമുള്ള നിലയില്‍
തൗറാത്തിനെ നാം ഇറക്കി. അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ (തൗറാത്തിന്റെ) സംരക്ഷണമേല്‍പ്പിക്കപ്പെടുകയും
ആ ഗ്രന്ഥത്തിന് സാക്ഷികളുമായ കാരണത്താല്‍ കുഫ് റില്‍ നിന്ന് മടങ്ങിയവരും പണ്ഢിതരും
നേതാക്കളുമായ ആളുകളുടെ വിഷയത്തില്‍ തൗറാ ത്ത് അംഗീകരിക്കുന്ന പ്രവാചകര്‍
അതനുസരിച്ച് വിധിക്കും” (വി: ഖു: 5/14). പൂര്‍വ്വ
ഗ്രന്ഥങ്ങളുടെ സംരക്ഷണച്ചുമതല അന്നത്തെ പണ്ഢിതരിലര്‍പ്പിക്കപ്പെട്ടതായി ഈ സൂക്തം
തെളിയിക്കുന്നു്. ഇമാം കുര്‍ത്വുബി തന്റെ തഫ്‌സീര്‍ (10/5) ല്‍ ഇത്
വ്യക്തമാക്കിയത് കാണാം.
ലോകാന്ത്യം വരെയുള്ള സര്‍വ്വ വിഷയങ്ങളും വസ്തുതകളും വ്യക്തമായോ
വ്യംഗ്യമായോ ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടു്. ”ഒരു വസ്തുവിനെ സംബന്ധിച്ചുള്ള പരാമര്‍ശത്തെയും ഈ ഗ്രന്ഥത്തില്‍ (ഖുര്‍ആനില്‍)
നാം ഒഴിവാക്കിയിട്ടില്ല” (വി: ഖു: 6/38). അല്‍പജ്ഞാനികളും
വിവരദോഷികളും ഇതിനെ വിമര്‍ശിക്കുന്നതിനു പകരം പൂര്‍വ്വ സൂരികളുടെ ഖുര്‍ആന്‍
വ്യാഖ്യാനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഖുര്‍ആന്റെ വിശാലമായ ആശയാദര്‍ശങ്ങളുടെ
ചെറിയൊരു അംശത്തെയാണ് വിവരിക്കുന്നതെന്ന് കാണാം. ഇസ്‌ലാമിക സന്ദേശവുമായി രംഗത്ത്
വന്ന മുഹമ്മദ് നബി (സ്വ) യും ലോകാവസാനം വരെയുള്ള മുഴുവന്‍ കാര്യങ്ങളും
കാണിക്കപ്പെടുകയും അറിയിക്കുകയും ചെയ്തതായി ഹദീസിലൂടെയും മറ്റും ബോധ്യപ്പെട്ടതാണ്.
ഹുദൈഫ (റ) യില്‍ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അദ്ദേഹം
പറയുന്നു. ഒരിക്കല്‍ നബി (സ്വ) പ്രസംഗത്തിനു വേദി ഞങ്ങള്‍ക്കിടയില്‍ എഴുന്നേറ്റ്
നിന്നു. ലോകാദ്യം മുതല്‍ അവസാനം വരെ ഉാകുന്ന ഒരു വിഷയത്തെയും പരാമര്‍ശിക്കാതെ നബി
(സ്വ) ഒഴിവായിട്ടില്ല. കേട്ടവരില്‍ ഹൃദിസ്ഥമാക്കിയവര്‍ ഹൃദിസ്ഥമാക്കി, മറന്നവര്‍
മറന്നു (ബുഖാരി മുസ്‌ലിം).
